Saturday, April 26, 2014

സ്വന്തമെന്നു പറയുവാന്‍ ആരും ഈ ഭൂമിയില്‍ ഇല്ലാത്ത ഒരവസ്ഥ ..അല്ലങ്കില്‍ ഉണ്ടായിട്ടും അനാഥ മന്ദിരത്തിന്റെ ഇരുണ്ട മുറികളില്‍ ജീവിതം ഹോമികേണ്ടി വന്നവരുടെ അവസ്ഥ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ?? അതായിരിക്കും ഈ ലോകത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അവസ്ഥ...
            വിനു….. നമ്മുക്ക് അവനെ അങ്ങനെ വിളിക്കാം....ജനിപ്പിച്ച അവന്റെ മാതാപിതാക്കള്‍ അവര്‍ക്ക് പറ്റിയ ഒരു തെറ്റ് സമൂഹത്തിനു മുന്‍പില്‍ മറച്ചു വെക്കുവാന്‍ വേണ്ടി ആ അനാഥ മന്ദിരത്തിന്റെ പടവുകളില്‍ അവനെ കിടത്തി ഇരുട്ടിന്റെ മറവിലേക്ക് ഓടി ഒളിക്കുമ്പോള്‍ അവനു പ്രായം രണ്ടു മാസമായിരുന്നു..നൂറു കണക്കിന് അനാഥ കുട്ടികളില്‍ ഒരുവനായി അവനും വളര്‍ന്നു.. ആ അനാഥ മന്ദിരത്തില്‍...ഇപ്പോള്‍ അവനു പ്രായം എട്ടു വയസ്സ്.. ആരുമായും കൂട്ട് കൂടാതെ അവന്‍ എപ്പോഴും ആ അനാഥ മന്ദിരത്തിന്റെ പടവുകളില്‍ ദൂരേക്ക് നോക്കി ഇരിക്കും ..തന്നെ കൊണ്ട് പോകുവാന്‍ എന്നെങ്കിലും തന്റെ അച്ഛനും അമ്മയും വരുമെന്ന പ്രതീക്ഷയില്‍..പക്ഷെ ആ കാത്തിരിപ്പ് നീണ്ടു കൊണ്ടിരുന്നു...പിഴച്ചു പെറ്റ അവനെ തേടി ആരും വരില്ലന്ന സത്യം അവനറിയില്ലായിരുന്നു..കാരുണ്യത്തോടെയുള്ള ഒരു നോട്ടം..ഒരു ചോദ്യം.. അതിനായ് അവന്റെ കുഞ്ഞു മനസ്സ് അലഞ്ഞു കൊണ്ടിരുന്നു പക്ഷേ ആ അനാഥ മന്ദിരത്തില്‍ നിന്നും അവന്ക്ക് അത്  ഒരിക്കലും കിട്ടിയില്ല....ദത്തെടുക്കുവാനായി പലരും ആ അനാഥ മന്ദിരത്തില്‍ വരുമ്പോള്‍ അവരെ നോക്കി മൌനമായ് അവന്‍ കെഞ്ചുമായിരുന്നു..എന്നെ കൊണ്ട് പോകുമോ?..ഒരിത്തിരി സ്നേഹം തരുമോ.. പക്ഷെ അവന്റെ കെഞ്ചല്‍ ആരും കേട്ടില്ല... ദത്തെടുക്കുവാനായ് വന്നവര്‍ മറ്റൊരു കുട്ടിയുമായ് തിരിച്ചു പോകുന്നത് കാണുമ്പോള്‍ അവന്റെ കുഞ്ഞു മനസ്സ് പൊട്ടി കരയുമായിരുന്നു ...പക്ഷെ അവന്റെ കണ്ണ്നീര്‍ ആരും കണ്ടില്ല..അവസാനം അവന്‍ തീരുമാനിച്ചു ആ അനാഥ മന്ദിരത്തില്‍ നിന്നും രക്ഷപെടുവാന്‍...
         അര്‍ദ്ധ രാത്രിയുടെ ആ അവസാന യാമത്തില്‍ ആ അനാഥ മന്ദിരത്തിന്റെ അതിര്‍ വരമ്പുകള്‍ ചാടി കടക്കുമ്പോള്‍ അവന്റെ മനസ്സില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നെയ്തുണ്ടാക്കിയ നിറമുള്ള ഒരു ലോകമായിരുന്നു...ആരോ വന്നു വിളിച്ചുണര്‍ത്തുംമ്പോഴാണ് അവന്‍ കണ്ണ് തുറന്നത്...ഒരു കടയുടെ തിണ്ണയില്‍ കിടക്കുകയായിരുന്നു അവന്‍ അപ്പോള്‍..പതുക്കെ എണീറ്റ് നഗരത്തിന്റെ തിരക്കിലേക്ക് നടക്കുമ്പോള്‍  അവന്‍ കേട്ടു വിളിച്ചുണര്‍ത്തിയ കടയുടമയുടെ ശകാരങ്ങള്‍....
          ആ വലിയ നഗരത്തിന്റെ തിരക്കിലുടെ നടക്കുമ്പോള്‍ അവന്റെ കുഞ്ഞു കണ്ണുകളില്‍ നഗരത്തിന്റെ കാഴ്ചകള്‍ കൌതുകം വിതറി..ചെറുതായ് പെയ്ത മഴയില്‍ അവനും നനഞ്ഞു...അപ്പോഴാണ് അവന്റെ കണ്ണിനു കുളിരായ് ആ കാഴ്ച കണ്ടത്...സ്കൂള്‍ യുനിഫോം ഇട്ടു ബാഗുമെന്തി കുഞ്ഞി കുടയും പിടിച്ചു നടന്നു പോകുന്ന കുറെ കുട്ടികള്‍ ചിലരുടെ കൂടെ അവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു....അവന്‍ കൊതിയോടെ അവരെ നോക്കി നിന്നു..അവന്‍ അറിയാതെ ആഗ്രഹിച്ചു പോയ്‌...അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കില്‍ എനിക്കും ഇതു പോലെ കുടയും ബാഗുമെന്തി ഇവരില്‍ ഒരാളായ് പോകാമായിരുന്നു എന്ന്...ആ മഴയത്ത് നനഞ്ഞു നിന്നിരുന്ന അവന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ മഴതുള്ളിയില്‍ ഒലിച്ചു പോയത് ആരും കണ്ടില്ല... 
 കുറെ നേരത്തെ അലച്ചില്‍ അവന്റെ കുഞ്ഞു ശരീരത്തെ തളര്‍ത്തിയിരുന്നു...പല ഹോട്ടലിന് മുന്‍പില്‍ പോയി നിന്ന് അവന്‍ ഭക്ഷണം ചോദിച്ചുവെങ്കിലും എല്ലാവരും അവനെ ഓടിച്ചു...കുറെ നേരമായ് അവനെ ദൂരെ നിന്നും വീക്ഷിച്ചിരുന്ന ഒരു ഒറ്റ കണ്ണന്‍ അവന്റെ അടുതെത്തി ചോദിച്ചു...
മോന് വിശക്കുന്നുണ്ടോ?
അവന്‍ ഉണ്ടന്നെ അര്‍ത്ഥത്തില്‍ തലയാട്ടി..
അയാള്‍ വീണ്ടും ചോദിച്ചു..
മോന്‍ തനിച്ചാണോ?
അവന്‍ പറഞ്ഞു.. അതെ
മോന്‍ എന്റെ കൂടെ വരുന്നോ ഞാന്‍ ഭക്ഷണം വേടിച്ചു തരാം..
അവന്‍ അയാളുടെ മുഖത്തേക്ക് നിഷ്കളങ്കമായ് നോക്കി കൊണ്ട് പറഞ്ഞു
...ഞാന്‍ വരാം...
കെണിയില്‍ വീണു കിടക്കുന്ന മാന്‍ കുട്ടിയെ നോക്കി വേട്ടാളന്‍ ചിരിക്കുന്നത് പോലെ അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി വന്യമായ് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു...
മോന്ക്ക് രണ്ടു കണ്ണുകളുള്ളതിനേക്കാള്‍ ഭംഗി ഒരു കണ്ണുള്ളതാണ്....
അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാതെ അയാളുടെ കൂടെ നടക്കുമ്പോള്‍ അവനറിഞ്ഞില്ല അയാള്‍ ഭിക്ഷാടന മാഫിയയുടെ എജെന്റാണന്നു.....
ഓര്‍ക്കുക നമ്മള്‍ സ്വന്തം മക്കളെ താലോലിക്കുമ്പോള്‍... ആരോ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന അനാഥകളായ കുറെ ജന്മങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന്....അവര്‍ക്ക് വേണ്ടിയും നമ്മള്‍ ചിലത് ചെയ്യനുണ്ടന്നു

No comments:

Post a Comment